അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ലോക വനിതാദിനത്തിൽ യുഎൻ. താലിബാൻ അധികാരത്തിലെത്തിയ ശേഷം സ്ത്രീകളെ കൂടുതൽ അടിച്ചമർത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാൻ മാറിയെന്നും യുഎൻ ആരോപിച്ചു. ആറാം ക്ലാസിന് മുകളിലേക്കുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിച്ചും, പാർക്കുകളിലും ജിമ്മുകളിലുമുൾപ്പെടെ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയും , സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചും,മുഖം മുതൽ കാൽവരെ മറക്കണം എന്ന നിയമങ്ങൾ കൊണ്ടുവന്നും സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തി ലോകത്തിലെ ഏറ്റവും മോശപ്പെട്ട രാജ്യമായി താലിബാൻ കീഴിലുള്ള അഫ്ഗാനിസ്ഥാൻ മാറിയെന്ന് യുഎൻ സെക്രട്ടറി ജനറലായ റോസ ഒട്ടുംബയോവ പറഞ്ഞു.