റഷ്യൻ കൊവിഡ് വാക്സിന്‍ സ്പുഡ്നിക് വികസിപ്പിച്ച 18 ശാസ്ത്രജ്ഞരിൽ ഒരാളായ ആൻഡ്രി ബോട്ടിക്കോവ് കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍. 29 -കാരനായ യുവാവ് ബോട്ടിക്കോവിനെ ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടി. ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്‌സിൽ സീനിയർ ഗവേഷകനായി ജോലി ചെയ്യുകയായിരുന്നു 47 കാരനായ ബോട്ടിക്കോവ്. 2021-ൽ കൊവിഡ് വാക്‌സിൻ നിര്‍മാണത്തിലുള്ള സംഭാവനയ്ക്ക് ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് അവാർഡ് നൽകി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.