ഫ്‌ളോറിഡായില്‍ ഡൊണാള്‍ഡ് ഡില്‍ ബെക്കിന്റെ വധശിക്ഷ നടപ്പാക്കി

By: 600084 On: Feb 24, 2023, 3:45 PM

പി പി ചെറിയാൻ, ഡാളസ്.

തല്‍ഹാസി(ഫ്‌ളോറിഡാ): കാര്‍ തട്ടിയെടുക്കുന്നതിനുള്ള ശ്രമത്തില്‍ ഫെയ് വാന്‍(44) എന്ന മദ്ധ്യവയസ്‌ക്കയെ 20 ലേറെ തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ഡൊണാള്‍ഡ് ഡില്‍ബെക്കിന്റെ(59) വധശിക്ഷ ഫെബ്രുവരി 24 വ്യാഴാഴ്ച തല്‍ഹാസ്സിയില്‍ നടപ്പാക്കി.

നാലുവര്‍ഷത്തിനുശേഷവും, ഈ വര്‍ഷം ആദ്യവും ഫ്‌ളോറിഡായില്‍ നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്. 15 വയസ്സില്‍ ഇന്ത്യാനയില്‍ വെച്ചു റേഡിയൊ മോഷ്ടിച്ചു രക്ഷപ്പെട്ട ഡൊണാള്‍ഡിനെ കണ്ടെത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ലി കൗണ്ടി ഡെപ്യൂട്ടിയെ മല്‍പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തി തോക്ക് തട്ടിയെടുത്ത് നിറയൊഴിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 1979 മുതല്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവന്നിരുന്ന പ്രതി 1990ല്‍ ജയിലില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ഒരു കത്തി വാങ്ങി നേരെ തലസ്ഥാനമായ തല്‍ഹാസിയിലെത്തി. അവിടെ ഒരു കാര്‍പാര്‍ക്കിങ്ങ് ലോട്ടില്‍ കാറിലിരുന്നിരുന്ന ഫെയ്യോടു റൈഡ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഹോണ്‍ മുഴക്കി കാര്‍ മുന്നോട്ടു എടുത്തു ഫെയെ 20 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഈ കേസ്സിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഞാന്‍ ആളുകളെ വേദനിപ്പിച്ചിട്ടുണ്ട്. എന്റെ ജീവിതം കുഴപ്പം നിറഞ്ഞതായിരുന്നു. മരണത്തിന് മുമ്പ് അവസാനമായി ഡൊണാള്‍ഡ് പറഞ്ഞു. മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു അഞ്ചു മിനിട്ടിനുള്ളില്‍ മരണം സ്ഥിരീകരിച്ചു കൊല്ലപ്പെട്ട ഫെയ് യുടെ കുടുംബാംഗങ്ങള്‍ ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ഡിസാന്റിസിനെ നന്ദിരേഖപ്പെടുത്തി. മാതാവിനെ ഞങ്ങളില്‍ നിന്നും തട്ടിയെടുത്ത പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു.