ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്തതിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റിലൂടെയുമായി ഇന്ത്യൻ റെയില്‍വേയ്ക്ക് കോടികളുടെ വരുമാനം ലഭിച്ചതായി വിവരാവകാശ രേഖ. 2021-ല്‍ 1,660 കോടി രൂപയായിരുന്നത് 2022-ലെത്തിയപ്പോള്‍ 2,184 കോടി രൂപയായി ഉയര്‍ന്നു. 2020-ല്‍ 796 കോടി രൂപയാണ് ടിക്കറ്റ് കാന്‍സലേഷന്‍ വഴി ആകെ ലഭിച്ചത്. പ്രതിദിനം ശരാശരി 2.17 കോടി എന്നത് പിന്നീട് ആറു കോടിയായി വർദ്ധിച്ചു. 2019 മുതല്‍ 2022 വരെയായി 9.03 കോടി പേര്‍ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തിരുന്നില്ല. ഇതുവഴി 4,107 കോടി രൂപയാണ് റെയില്‍വേക്ക് കിട്ടിയത്. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.