ഫ്രഞ്ച് വികസന ബാങ്ക് വായ്പ തരുന്നതിൽ നിന്നും പിന്മാറിയതിനെത്തുടർന്ന് കൊച്ചി മെട്രോയുടെ കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. നിർമാണം മുടങ്ങില്ലെന്നും മറ്റൊരു ഏജൻസിയെ കണ്ടെത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആർഎൽ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത രണ്ടാംഘട്ട നിർമാണം രണ്ട് മാസം പിന്നിടുന്പോൾ തന്നെ അനിശ്ചിതത്തിലായിരിക്കുകയാണ്. രണ്ടാംഘട്ട നിർമാണത്തിന് കെഎംആർഎല്ലിന്‍റെ എസ്റ്റിമേറ്റ് 2,577 കോടി രൂപ കേന്ദ്രസർക്കാർ 1,957 കോടി രൂപയായി വെട്ടിക്കുറച്ചാണ് പദ്ധതിയ്ക്ക് അനുമതി നൽകിയത്. എന്നാൽ പദ്ധതി പൂർത്തിയാക്കാൻ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തൽ.