ആറുവർഷത്തെ സേവനത്തിനു ശേഷം ഖമർ ജാവേദ് ബജ്‍വ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറൽ അസീം മുനീർ സ്ഥാനമേറ്റതായി ഇൻഫർമേഷൻ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. പാകിസ്ഥാനിലെ ഇന്റലിജൻസ് ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസിൽ ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
നീട്ടി കിട്ടിയ മൂന്ന് വർഷത്തെ കാലാവധി നവംബർ 29 ന് അവസാനിക്കവെയാണ് ഖമർ ജാവേദ് ബജ്‍വയുടെ വിരമിക്കൽ. ഒരു തവണ കൂടി കാലാവധി ദീർഘിപ്പിക്കാനുള്ള ആവശ്യം നിരസിക്കപ്പെട്ടു. അതേ സമയം ലഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്സ് കമ്മിറ്റി ചെയർമാൻ പദവിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.