ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതലയും നിലവിൽ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായ പുനീത് കുമാറിന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മുഴുവൻ ചുമതലയും അധികമായി നൽകി.ജലവിഭവ വകുപ്പ് സെക്രട്ടറിയായ പ്രണബ്ജ്യോതി നാഥ് കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ വകുപ്പിന്റെയും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടറായും മുഴുവൻ ചുമതല വഹിക്കും.ലേബർ കമ്മീഷണർ കെ വാസുകിക്ക് ലോക കേരള സഭയുടെ അധിക ചുമതല നൽകി.
അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുമ്പോൾ ടിവി അനുപമക്ക് ലാന്റ് റവന്യൂ കമ്മീഷണർ ചുമതലയും ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മീഷണറുടെയും നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രൊജക്ടിന്റെ സംസ്ഥാന പ്രൊജക്ട് മാനേജറുടെ ചുമതലയും നൽകി. പഠനം പൂർത്തിയാക്കി ഡിസംബർ ഒന്നിന് തിരികെ ജോലിയിൽ പ്രവേശിക്കുന്ന ഡോ വീണ എൻ മാധവന് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ മാനേജിങ് ഡയറക്ടറുടെ കൂടെ ചുമതല നൽകിയിട്ടുണ്ട്. വീണ മാധവൻ സ്ഥാനം മാറുന്നതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഡോ എസ് കാർത്തികേയന് , സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ അധിക ചുമതല നൽകി.