സംസ്ഥാനത്തെ സബ്-റെജിസ്ട്രർ ഓഫിസുകളിൽ ‘പഞ്ചികിരൺ’ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. തിരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് പരിശോധന നടത്തിയത്. രജിസ്‌ട്രേഷൻ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങളിൽ നിന്നും ആധാരം എഴുത്തുകാർ സബ് രജിസ്ട്രാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങി നൽകുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം IPS മിന്നൽ പരിശോധനയ്ക്ക് ഉത്തരവിട്ടത്.
മുദ്രപത്രത്തിന്റെ വിലയും എഴുത്ത് കൂലിക്കും പുറമെയാണ് കൈക്കൂലി വാങ്ങുന്നത് . വസ്തുവിന്റെ വിലകുറച്ച് കാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ കുറവ് വരുത്തുന്നതിൻ്റെ പ്രതിഫലമാണ് ഈ കൈക്കൂലി എന്നാണ് ലഭിച്ച വിവരം.