ആഗോളതലത്തില്‍ ട്വിറ്റര്‍ ജീവനക്കാര്‍ പിരിച്ചുവിടല്‍ നേരിടുന്നതിനിടെ ട്വിറ്റര്‍ ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടല്‍. തങ്ങളെ പിരിച്ചു വിട്ടതായി മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലെ ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇക്കാര്യത്തില്‍ ട്വിറ്റര്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് റിപ്പോര്‍ട്ട്.
ജോലിയില്‍ നിങ്ങള്‍ തുടരുമോ ഇല്ലയോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററിൻ്റെ എല്ലാ ജീവനക്കാര്‍ക്കും നാലാം തിയതി ലഭിക്കുന്ന ഇ മെയിലില്‍ ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഏകദേശം 250 ജീവനക്കാരാണ് ട്വിറ്റർ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ട്വിറ്റര്‍ ഇന്ത്യയുടെ കൂട്ടപ്പിരിച്ചുവിടല്‍. സിഇഒ പരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.