
സംസ്ഥാനത്ത് നാല് ദിവസത്തെ മഴയെ തുടർന്ന് 332 കോടിയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. 14 ജില്ലകളിലായി 1184 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്. 13,927 കർഷകരെയാണ് കാലവർഷക്കെടുതി ബാധിച്ചത്. കൂടുതൽ കൃഷി നാശമുണ്ടായത് കണ്ണൂരിലാണ്. 295.18 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. കണ്ണൂരിൽ 1998 കർഷകരെ മഴക്കെടുതി ബാധിച്ചു. കണ്ണൂർ കഴിഞ്ഞാൽ പാലക്കാടാണ് കൂടുതൽ കൃഷി നാശം ഉണ്ടായത്. നെല്ലറയിൽ 250.1 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. എന്നാൽ കൂടുതൽ കർഷകരെ ബാധിച്ചത് എറണാകുളം ജില്ലയിലാണ്. 3158 പേർ.
ആലപ്പുഴ-298.66 ഹെക്ടർ (1064 കർഷകർ)എറണാകുളം-304.1 ഹെക്ടർ (3,158 കർഷകർ)ഇടുക്കി-28.90 ഹെക്ടർ (174 കർഷകർ)കണ്ണൂർ-75.82 ഹെക്ടർ (1998 കർഷകർ)കാസർകോട്-14.89 ഹെക്ടർ (214 കർഷകർ)കൊല്ലം-15.01 ഹെക്ടർ (423 കർഷകർ)കോട്ടയം-109.23 ഹെക്ടർ (358 കർഷകർ)കോഴിക്കോട്-18.47 ഹെക്ടർ (550 കർഷകർ)മലപ്പുറം-17.88 ഹെക്ടർ (351 കർഷകർ)പാലക്കാട്-250.1 ഹെക്ടർ (615 കർഷകർ)പത്തനംതിട്ട-80.26 ഹെക്ടർ (1587 കർഷകർ)തിരുവനന്തപുരം-77.28 ഹെക്ടർ (840 കർഷകർ)തൃശ്ശൂർ-115.81 ഹെക്ടർ (2226 കർഷകർ)വയനാട്-47.30 ഹെക്ടർ (369 കർഷകർ)
ജൂലൈ 31 മുതൽ ഇത് വരെയുള്ള നാശനഷ്ടത്തിന്റെ പ്രാഥമിക വിലയിരുത്തൽ മാത്രമാണ് ഇതെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം. അന്തിമ കണക്ക് ലഭിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.