
കേരള പൊലീസിൽനിന്ന് ഓരോ വർഷവും 10 പേർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എം.എസ്‍.സി കംപ്യൂട്ടർ സയൻസ്, ഫൊറൻസിക് സയൻസ് വിഷയത്തിൽ പഠനം നടത്താൻ മന്ത്രിസഭ അനുമതി നൽകി. പൊലീസിൽ പ്രഫഷനലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാന് അനുമതി നൽകിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് പൊലീസും കുസാറ്റും മുൻപ് ധാരണാപത്രം ഒപ്പിട്ടിരുന്നെങ്കിലും സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. സൈബർ അനാലിസിസിന് പ്രത്യേക തസ്തിക സൃഷ്ടിക്കുന്നതിനു പകരം പൊലീസിൽ നിന്ന് യോഗ്യരായവരെ ഉപയോഗപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന പോലീസുകാർക്ക് കുസാറ്റ് നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാകും പ്രവേശനം ലഭിക്കുക. പഠനകാലം ഡപ്യൂട്ടേഷനായി കണക്കാക്കും. ട്യൂഷൻ ഫീസ് സ്വയം നൽകണം. കോഴ്‌സിനു ശേഷം 15 വർഷം സർവീസ് ബാക്കിവേണം. ഇത്രയും കാലം തുടർന്നില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരും.