
തൃശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ടാണശേരി കല്ലുത്തിപ്പാറ തൈവളപ്പിൽ വേലായുധന്റെ മകൾ ഷീല (52) ആണ് മരിച്ചത്. കണ്ടാണശേരി പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണായിരുന്നു.
ഈ മാസം 14 ന് വീടിനു സമീപത്തുവച്ച് തെരുവുനായ കടിച്ചതിനെ തുടർന്ന് ഷീല പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. തിങ്കളാഴ്ച ബന്ധുവിന്റെ വീട്ടിൽവച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.