പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയുടെ കഴുത്തറുത്ത് ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച കാമുകന്‍ അറസ്റ്റില്‍

By: 600084 On: Jun 16, 2022, 4:44 PM

പി പി ചെറിയാൻ, ഡാളസ്.

ഇല്ലിനോയ്ഡ് : പൂര്‍ണ്ണ ഗര്‍ഭിണിയായ 22 കാരിയുടെ കഴുത്തറുത്ത് ഡംപ്സ്റ്ററില്‍ തള്ളിയ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇല്ലിനോയ്ഡ് പോലീസ് ഇന്ന് പുറത്ത് വിട്ടു. ജൂണ്‍ 9 നായിരുന്നു സംഭവം. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.

ലീസ് എ ഡോഡ്(22) നെ കാണാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായിരുന്നു അമ്മ. അമ്മക്ക് കാണാന്‍ കഴിഞ്ഞത് തല അറുത്ത് മാറ്റപ്പെട്ട മകളുടെ ശരീരമാണ്. കാമുകന്‍ ഡിയാന്‍ഡ്രെ ഹോളോവെയുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി ലീസ് ഡോഡ് ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഗര്‍ഭിണിയായ യുവതിയുടെ പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് കാമുകന്റെ ക്രൂരതക്ക് ഇവര്‍ ഇരയായത്. ഈയ്യിടെയാണ് യുവതി ആള്‍ട്ടണിലേക്ക് താമസം മാറ്റിയത്.

സംഭവം നടന്നു കഴിഞ്ഞു താമസമില്ലാതെ തന്നെ പ്രതി അറസ്റ്റിലായി. അപ്പാര്‍ട്ട്‌മെന്റിനടുത്തുള്ള ഡംപ്സ്റ്ററില്‍ തലയുണ്ടെന്ന് ഇയാളാണ് പൊലീസിന് വിവരം നല്‍കിയത്. കൊല്ലപ്പെട്ട യുവതിയുടെ കുട്ടി കാമുകന്‍ ഹോളോവേയുടേത് അല്ലെന്നാണ് അമ്മ പോലീസിനെ അറിയിച്ചത്  പ്രതിയുടെ പേരില്‍ രണ്ടു ഫസ്റ്റ് ഡിഗ്രി മര്‍ഡറില്‍ കേസ്സെടുത്തിട്ടുണ്ട്. 2 മില്യണ്‍ ഡോളറില്‍ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24 ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കും.