
സൗദി അറേബ്യയിലെ മരുഭൂമിയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് വെള്ളം കിട്ടാതെ പിതാവും ഏഴു വയസ്സുകാരനായ മകനും മരിച്ചു. സൗദി അറേബ്യയിലെ അജ്മാന്‍ താഴ് വരയിലാണ് സംഭവം നടന്നത്. മരുഭൂമിയിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോകവേ ഇവരുടെ കാര്‍ മണലില്‍ കുടുങ്ങുകയായിരുന്നു. മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥലമായിരുന്നതിനാല്‍ സഹായം ചോദിക്കാനായില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്ന് മുഗതി ഗ്രാമം ലക്ഷ്യമാക്കി ഇവർ കാല്‍നട യാത്ര ചെയ്യുകയായിരുന്നു. വഴിമധ്യേ കൊടും ചൂടിൽ വെള്ളം ലഭിക്കാതെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുല്ലേജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇവരെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സൗദി രക്ഷാപ്രവര്‍ത്തക സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.