കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരെ മോചിപ്പിക്കാൻ തീരുമാനം . ഇതിനോടനുബന്ധിച്ചുള്ള ഫയലിൽ ഗവർണ്ണർ ഒപ്പുവച്ചു. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. ദുരന്തത്തിൽ 31 പേർ മരിക്കുകയും ആറ് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.150 പേർക്ക് ചികിത്സ വേണ്ടിവന്നു. മണിച്ചന്റെ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. മദ്യത്തിൽ വിഷസ്പിരിറ്റ് കലർത്തിയതായിരുന്നു ദുരന്തകാരണം.
തുടർന്ന് മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചിരുന്നു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. ഇയാളുടെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.