
2013 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമായ കോൺജുറിംഗിന് ആധാരമായ വീട് വിറ്റതായി ഉടമസ്ഥർ. 11.72 കോടി രൂപയ്ക്കാണ്(1.5 മില്യൺ യു.എസ് ഡോളർ ) ഈ വീട് വിറ്റത്.
അമേരിക്കയിലെ റോഡ് ഐലൻഡിൽ നിന്ന് 40 മിനിറ്റ് അകലെയായി 1736 ലാണ് ഒറ്റപ്പെട്ട് കിടക്കുന്ന 8.5 ഏക്കറിൽ ഈ വീട് നിർമിക്കുന്നത്. വീട്ടിൽ നിരവധി അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയതായാണ് മുൻ ഉടമകൾ വ്യക്തമാക്കുന്നത്. 19-ാം നൂറ്റാണ്ടിൽ ഈ വീട്ടിൽ താമസിച്ചിരുന്ന ബാത്ഷേബ ഷർമന്റെ ആത്മാവാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് പ്രചരിക്കുന്ന കഥ. ഈ കഥയായാണ് കോൺജുറിംഗ് സിനിമയ്ക്ക് പ്രമേയമായത്.
പ്രേത വീട് എന്നാണ് പേരെങ്കിലും നിരവധി പേരാണ് വീടി വാങ്ങാൻ സന്നധത അറിയിച്ച് രംഗത്ത് വന്നത്. പാരാനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സായ ജെൻ-കോറി ഹെയ്ൻസൻ ദമ്പതികളിൽ നിന്ന് 58 കാരിയായ ജാകുലിൻ നുനെസാണ് വീട് വാങ്ങിയിരിക്കുന്നത്. തങ്ങൾ താമസിച്ചിരുന്നപ്പോൾ പേടിപ്പെടുത്തുന്ന പല സംഭവങ്ങളും വീട്ടിൽ അരങ്ങേറിയിരുന്നതായി ജെനും കോറിയും പറയുന്നു.