'അലബാമയിൽ നിന്നും കാണാതായ ഷെറിഫും, ജയിൽ പുള്ളിയും പൊതുജനത്തിന് ഭീഷണി' ഇനാം 25,000 ഡോളറായി വർദ്ധിപ്പിച്ചു.

By: 600084 On: May 7, 2022, 5:52 PM

പി പി ചെറിയാൻ, ഡാളസ്.

അലബാമ : അലബാമ ലോഡർഡെയ്ൽ കൗണ്ടി ജയിലിൽ നിന്നും കാണാതായ ഷെരീഫിനെയും കൊലക്കേസിൽ വിചാരണ നേടുന്ന പ്രതിയെയും കണ്ടെത്തുന്നതിനുള്ള പ്രതിഫലം 25000 ഡോളറായി വർദ്ധിപ്പിച്ചു. ഇവർ രണ്ടു പേരും പൊതുജനങ്ങൾക്ക് ഭീഷണിയാണെന്ന് അലബാമ ഗവർണർ കെഐവി  മുന്നറിയിപ്പു നൽകി.

നിരവധി കേസുകളിലായി 75 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുവരികയും, കൊലപാതക കേസിൽ വിചാരണ നേരിടുകയും ചെയ്യുന്ന കെയ്സി വൈറ്റിനേയും ജയിലിൽ നിന്നും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച അസിസ്റ്റന്റ് ഡയറക്ടർ ഓഫ്  ഓഫ് കറക്‌ഷൻസ് വിക്കി വൈറ്റിനെയുമാണ് പൊലീസ് അന്വേഷിച്ചു വരുന്നത്.

ഒരാഴ്ച പിന്നിട്ടിട്ടും ഇരുവരെയും പിടികൂടുന്നതിന് പോലീസ് നടത്തുന്ന ശ്രമങ്ങൾ ഇതുവരെയും വിജയിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെയ്സി വൈറ്റിനെ കോടതിയിൽ ഹാജരാക്കണമെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് വിക്കി വൈറ്റ് ജയിലിൽ നിന്നും കൂട്ടികൊണ്ടുപോയത്. എന്നാൽ ഇത് വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കെയ്സി വൈറ്റിനെ രക്ഷപ്പെടുത്തുന്നതിനു വിക്കി വലിയ പദ്ധതിയായിരുന്നു തയാറാക്കിയിരുന്നത്. ജയിലിൽ നിന്നും രാവിലെ 9 മണിയോടെ പെട്രോൾ കാറിൽ കയറ്റിക്കൊണ്ടു പോയതിനു ശേഷം പത്ത് മിനിറ്റ് ദൂരെയുള്ള മറ്റൊരു പാർക്കിങ് ലോട്ടിൽ പെട്രോൾ കാർ ഉപേക്ഷിച്ചു. തലേദിവസം അവിടെ പാർക്കു ചെയ്തിരുന്ന മറ്റൊരു കാറിലാണ് കെയ്സിയെ വിക്കി കൊണ്ടുപോയത്.

ഈ സംഭവത്തിനു ചില ദിവസങ്ങൾക്കു മുൻപ് വിക്കിയുടെ വീടും പുരയിടവും വിറ്റിരുന്നു. മാത്രമല്ല രക്ഷപ്പെടുന്നതിന്റെ തലേദിവസം വിക്കി റിട്ടയർമെന്റ് പേപ്പറുകളും തയാറാക്കിയിരുന്നു. ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് പാർക്കിങ് ലോട്ടിൽ നിന്നും രക്ഷപ്പെടുന്നതിനു ഉപയോഗിച്ച കാർ ടെന്നിസിയിലെ വില്യംസൺ കൗണ്ടിയിൽ ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു  അന്വേഷണം തുടരുകയാണ്.