മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ കെ ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പാലക്കാട്ടെവീട്ടിൽ വച്ചായിരുന്നു അന്ത്യം.
മഹാരാഷ്ട്ര, നാഗാലാന്റ്, ജാർഗണ്ഡ്, അസം, അരുണാചൽ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ടിച്ചിട്ട അദ്ദേഹം ആറ് സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളി കൂടിയാണ്.
ഏ കെ ആന്റണി,കെ കരുണാകരൻ, മന്ത്രി സഭകളിൽ അംഗമായിരുന്നു. 1986 മുതൽ 2001 വരെ 16 വർഷക്കാലം യുഡിഎഫ് കൺവീനറായിരുന്നു. 1977-78 കാലത്ത് കൃഷി സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്. 2001 - 2004 ധനകാര്യ എക്സൈസ് വകുപ്പുകളുടെ മന്ത്രിയായിരുന്നു.
ഷൊർണൂർ അണിയത്ത് ശങ്കരൻ നായരുടേയും ലക്ഷമിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് ജനനം. ജനിച്ച ശങ്കരനാരായണൻ വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയ അദ്ദേഹം ഷൊർണൂരിൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. പിന്നീട്, പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും തുടർന്ന് പാലക്കാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്നു. 964ൽ പാലക്കാട് ഡിസിസി പ്രസിഡന്റുമായിരുന്നു.
തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങൾ ഉൾപ്പെടെ എട്ട് തവണനിയമസഭയിലേക്ക് മത്സരിച്ചു നാല് വട്ടം വിജയിച്ചു.
പരേതയായ രാധയാണ് ഭാര്യ. മകൾ അനുപമ. മരുമകൻ: അജിത് ഭാസ്കർ.