2002ലെ ഫ്‌ലോറിഡ കാര്‍ ഡിക്കി കൊലപാതകം: കാലിഫോര്‍ണിയന്‍ കുറ്റവാളിക്ക് വധശിക്ഷ വിധിച്ച് കോടതി

By: 600002 On: Aug 5, 2026, 10:53 AM



പി പി ചെറിയാന്‍

ഫ്‌ലോറിഡ: 2002-ല്‍ ഫ്‌ലോറിഡയില്‍ തെരേസ ആന്‍ ഗ്രീന്‍ (38) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ 59കാരനായ ഡെമോറിസ് ആന്‍ഡി ഹണ്ടര്‍ എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചു. സര്‍ക്യൂട്ട് ജഡ്ജി ലിസ ടി. മുന്‍യോണ്‍ ആണ് ശിക്ഷ വിധിച്ചത്. 2002 മേയ് 26-ന് ഒരു പാര്‍ട്ടിയില്‍ വെച്ചാണ് തെരേസ കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.

കൊലപാതകത്തിന് ശേഷം തെരേസയുടെ കാറിന്റെ ഡിക്കിയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കലിഫോര്‍ണിയയില്‍ മറ്റൊരു കൊലപാതക കേസില്‍ 110 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു വരവെയാണ് ഇയാള്‍ക്കെതിരെ ഫ്‌ലോറിഡയിലെ കൊലപാതകക്കേസും തെളിഞ്ഞത്. തുടര്‍ന്നാണ് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.