ഈജിപ്തിനെതിരെ രണ്ട് ഗോളിന് പിന്നില്‍ പോയ ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച്(3-2) അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക്. 15 ആം മിനിറ്റില്‍ യാസ്സെര്‍ ഇബ്രാഹിമും 67 ആം മിനിറ്റില്‍ മുസ്തഫ സിക്കോയും നേടിയ ഗോളുകള്‍ അര്‍ജന്റീനയുടെ വിജയം മങ്ങലിലാക്കി. എന്നാല്‍ ക്രിസ്റ്റിയന്‍ റോമേറോയും ലയണല്‍ മെസ്സിയും തിരിച്ചടിച്ച് ജീവന്‍ നല്‍കിയ മത്സരത്തിന് എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍ജുറി ടൈമിലെ ഹെഡറിലൂടെ വിജയം ചാര്‍ത്തി.