ഡാളസിലെ അനധികൃത ലൈംഗിക കേന്ദ്രത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: രണ്ട് പേര്‍ അറസ്റ്റില്‍

By: 600002 On: Apr 21, 2026, 10:33 AM



 

പി പി ചെറിയാന്‍

ഡാളസ്: നോര്‍ത്ത് വെസ്റ്റ് ഡാളസില്‍ 'സെക്ഷ്വല്‍ എന്‍കൗണ്ടര്‍ സെന്റര്‍'  എന്ന പേരില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 48 പേരെ കസ്റ്റഡിയിലെടുക്കുകയും സ്ഥാപന ഉടമയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഏപ്രില്‍ 17-ന് 'സ്‌പേസ് സ്റ്റുഡിയോസ്' എന്ന സ്ഥാപനത്തിലാണ് ഡാളസ് പോലീസ് പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ലൈംഗിക കേന്ദ്രമാണിതെന്ന് പോലീസ് കണ്ടെത്തി.

25 പൗണ്ടിലധികം (ഏകദേശം 11 കിലോ) ടി.എച്ച്.സി ഹാഷ് ഓയില്‍, മാജിക് മഷ്‌റൂം, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കൂടാതെ 11,000 ഡോളര്‍ പണവും അശ്ലീലചിത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡ്രൈവുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥാപന ഉടമ ഇസ്രായേല്‍ ലൂണ (53), മാനേജര്‍ മാര്‍ക്ക് ടൂട്ടണ്‍ (42) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈവശം വെക്കല്‍, വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

റെയ്ഡ് സമയത്ത് അവിടെയുണ്ടായിരുന്ന 46 പേരെ ചോദ്യം ചെയ്ത ശേഷം കുറ്റപത്രം ചുമത്താതെ വിട്ടയച്ചു.

മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ നഗരത്തില്‍ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായിരുന്നു ഈ റെയ്ഡ്. വസ്ത്രധാരണത്തിനും പ്രവേശനത്തിനുമായി പ്രത്യേക ഫീസ് വാങ്ങി ഇവിടെ ലൈംഗിക വിനോദങ്ങള്‍ സംഘടിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു.