ഇസ്രായേല്‍-ലെബനന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതല്‍ പ്രാബല്യത്തില്‍

By: 600002 On: Apr 17, 2026, 7:04 PM


 

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍/ജെറുസലേം: ഇസ്രായേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇതോടൊപ്പം ഇറാനുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ ഏപ്രില്‍ 22 വരെ തുടരും. ഇറാനുമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ പാകിസ്ഥാനില്‍ വെച്ച് നടക്കാനാണ് സാധ്യത.

സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യുഎസ് പടക്കപ്പലായ യുഎസ്എസ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷും 6,000 സൈനികരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ഇറാനെതിരെ 'ഓപ്പറേഷന്‍ ഇക്കണോമിക് ഫ്യൂറി'  എന്ന പേരില്‍ ശക്തമായ സാമ്പത്തിക ഉപരോധങ്ങള്‍ അമേരിക്ക പ്രഖ്യാപിച്ചു.

തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കങ്ങള്‍ തുടരുമെന്നും ബഫര്‍ സോണ്‍ വ്യാപിപ്പിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള വലിയൊരു നീക്കമായാണ് ഈ വെടിനിര്‍ത്തല്‍ വിലയിരുത്തപ്പെടുന്നത്.