ഡ്യൂക്ക് സര്‍വകലാശാലയ്ക്ക് 3 ദശലക്ഷം ഡോളര്‍ ധനസഹായം നല്‍കി ഇന്ത്യന്‍ വംശജരായ ദമ്പതികള്‍

By: 600002 On: Apr 16, 2026, 10:01 AM



 

പി പി ചെറിയാന്‍

നോര്‍ത്ത് കരോലിന: ഇന്ത്യന്‍ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേര്‍ന്ന് നോര്‍ത്ത് കരോലിനയിലെ പ്രശസ്തമായ ഡ്യൂക്ക് സര്‍വകലാശാലയിലെ റേഡിയോളജി വിഭാഗത്തിന് 3 ദശലക്ഷം ഡോളര്‍ (ഏകദേശം 25 കോടി രൂപ) ധനസഹായം നല്‍കി. സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയാണ് വിജയ്.

സഹായത്തിന്റെ വിതരണം:2 ദശലക്ഷം ഡോളര്‍ അത്യാധുനിക ഇമേജിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായുള്ള ഇന്നൊവേഷന്‍ ഫണ്ടിലേക്ക്. 1 ദശലക്ഷം ഡോളര്‍: റേഡിയോളജി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി.ഈ മഹത്തായ സംഭാവനയുടെ ആദരസൂചകമായി ഡ്യൂക്ക് മെഡിക്കല്‍ പവിലിയനിലെ ഒന്നാം നിലയിലുള്ള റേഡിയോളജി സ്യൂട്ടിന് ദമ്പതികളുടെ പേര് നല്‍കും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളില്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ഈ തുക സഹായിക്കും. തന്റെ പിതാവ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറി ആരംഭിച്ച റേഡിയോളജി സേവനങ്ങളുടെ പാരമ്പര്യം തുടരുന്നതിലും സമൂഹത്തിന് തിരികെ നല്‍കുന്നതിലും താന്‍ അഭിമാനിക്കുന്നുവെന്ന് വിജയ് രാമകൃഷ്ണന്‍ പറഞ്ഞു.