പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികള്‍ക്കും ഇറാനിലെ യുദ്ധത്തിനുമെതിരെ ലക്ഷങ്ങള്‍ അണിനിരന്ന് അമേരിക്കയിലുടനീളം റാലികള്‍. 50 സംസ്ഥാനങ്ങളിലേയി 3200 പ്രതിഷേധ റാലികളാണ് ശനിയാഴ്ച നടന്നത്. 'നോ കിംഗ്‌സ്' എന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് റാലികളുടെ തുടര്‍ച്ചയായിരുന്നു ഇത്.