ക്രിപ്‌റ്റോയിലും AIയിലും ലോകത്തെ നയിക്കാന്‍ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

By: 600002 On: Mar 30, 2026, 7:45 AM



 

പി പി ചെറിയാന്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ മിയാമിയില്‍ നടന്ന പത്താമത് 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്' ഉച്ചകോടിയില്‍, അമേരിക്കയെ ലോകത്തിന്റെ 'ക്രിപ്‌റ്റോ തലസ്ഥാനം' ആക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ കറന്‍സി രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയിലും രാജ്യം ആധിപത്യം ഉറപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ബിറ്റ്കോയിന്‍ അതിശക്തമാണെന്നും ഇടപാടുകള്‍ക്കായി കൂടുതല്‍ ആളുകള്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്തിലെ തര്‍ക്കമില്ലാത്ത 'ബിറ്റ്കോയിന്‍ സൂപ്പര്‍ പവര്‍' ആയി അമേരിക്കയെ മാറ്റുകയാണ് ലക്ഷ്യം.

ഡോളര്‍ അധിഷ്ഠിത സ്റ്റേബിള്‍കോയിനുകള്‍ക്കായി കഴിഞ്ഞ വര്‍ഷം ഒപ്പിട്ട 'ജീനിയസ് ആക്റ്റ്' ക്രിപ്‌റ്റോ മേഖലയിലെ നിക്ഷേപങ്ങള്‍ക്കും പുതിയ ആശയങ്ങള്‍ക്കും കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു.

അനാവശ്യമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കി 'ഫ്രീ എന്റര്‍പ്രൈസ്' രീതിയില്‍ ക്രിപ്‌റ്റോ വിപണിയെ വളര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ചൈനയെ മറികടന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ അമേരിക്ക ഒന്നാമതായി തുടരുമെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി അക മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ പ്രഖ്യാപന സമയത്ത് ബിറ്റ്കോയിന്‍ വില ഏകദേശം 66,759 ഡോളര്‍ (ഏകദേശം 1% വര്‍ധനവ്) എന്ന നിലയിലായിരുന്നു.