ട്രംപിനെ വധിക്കാന്‍ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുന്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രി

By: 600002 On: Mar 7, 2026, 9:42 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുന്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രി മനോചെഹര്‍ മൊട്ടാക്കി രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരിതെളിച്ചു. അതേസമയം, ഇദ്ദേഹത്തിന്റെ മകള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും വധിക്കാനുള്ള മതപരമായ ഉത്തരവ് 'ധീരവും സുപ്രധാനവുമായ നടപടി'യാണെന്ന് മൊട്ടാക്കി വിശേഷിപ്പിച്ചു. ട്രംപ് ഒരു കുറ്റവാളിയാണെന്നും ഇറാന്‍ നീതിന്യായ വ്യവസ്ഥ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും, മൊട്ടാക്കിയുടെ മകള്‍ സെഹ്‌റ അസദി നസാരി ന്യൂയോര്‍ക്കില്‍ സുരക്ഷിതയായി കഴിയുകയാണ്. ഐക്യരാഷ്ട്രസഭയിലെ ഇറാനിയന്‍ മിഷനിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ അവിടെ താമസിക്കുന്നത്.

.0ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥരുടെ മക്കള്‍ അമേരിക്കയില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും മുന്‍പും വിവാദമായിട്ടുണ്ട്. ജനുവരിയില്‍ എമോറി സര്‍വകലാശാലയില്‍ നിന്ന് മറ്റൊരു ഇറാനിയന്‍ ഉദ്യോഗസ്ഥന്റെ മകളെ പ്രതിഷേധത്തെത്തുടര്‍ന്ന് പുറത്താക്കിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ കുടുംബം അതേ അമേരിക്കയില്‍ തന്നെ കഴിയുന്നതിലെ വൈരുദ്ധ്യമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നത്.