ഇറാനില്‍ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി: അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി

By: 600002 On: Mar 4, 2026, 9:04 AM

 


 
ക്രിസ് കുബാല്‍(ഇന്റര്‍സെസ്സേഴ്‌സ് ഫോര്‍ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസര്‍)


ഇറാന്‍ ഇറാനിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തില്‍ നിന്നുള്ള മോചനവും ആണവായുധ ഭീഷണികള്‍ക്ക് അന്ത്യവും കുറിക്കുന്ന നിര്‍ണ്ണായകമായ സൈനിക നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത സേന നടത്തിയ ഈ ഓപ്പറേഷന്‍ വെറുമൊരു യുദ്ധതന്ത്രത്തിനപ്പുറം 'ദൈവിക ഇടപെടല്‍' ആണെന്നാണ് വിശ്വാസികളും ഉദ്യോഗസ്ഥരും വിലയിരുത്തുന്നത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 40 ഓളം പ്രമുഖ നേതാക്കള്‍ ഒരേ സമയം ഒരു കേന്ദ്രത്തില്‍ ഒത്തുകൂടിയതാണ് ദൗത്യം എളുപ്പമാക്കിയത്. സാധാരണഗതിയില്‍ അതീവ സുരക്ഷയുള്ള ഇവര്‍ ഇത്തരത്തില്‍ ഒത്തുചേരുന്നത് അസാധ്യമായ കാര്യമായിട്ടാണ് നിരീക്ഷകര്‍ കണ്ടിരുന്നത്.

രാത്രിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആക്രമണം, നേതാക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പകല്‍ സമയത്തേക്ക് മാറ്റുകയായിരുന്നു. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ 9:40-ഓടെയാണ് ആക്രമണം നടന്നത്.

യുദ്ധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും നേതാക്കള്‍ ഒരേ കെട്ടിട സമുച്ചയത്തില്‍ ഒത്തുകൂടിയത് ഇറാന്റെ ഭാഗത്തുണ്ടായ വലിയ സുരക്ഷാ വീഴ്ചയായി കണക്കാക്കപ്പെടുന്നു.

ലോകമെമ്പാടുമുള്ള ക്രൈസ്തവ-ജൂത വിശ്വാസികള്‍ ഇതിനെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമായി കാണുന്നു. ശത്രുക്കളുടെ ബുദ്ധിമുട്ടിക്കാനും അപ്രതീക്ഷിതമായ വാതിലുകള്‍ തുറക്കാനും ദൈവം ഇടപെട്ടുവെന്ന് അവര്‍ വിശ്വസിക്കുന്നു.

എന്നാല്‍ ഇത് വെറുമൊരു തന്ത്രത്തേക്കാള്‍ ഉപരിയായിരുന്നു,' എന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. ഇറാനിലെ ജനങ്ങളുടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായി പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് വിശ്വാസി സമൂഹങ്ങള്‍ ആഹ്വാനം ചെയ്തു.