വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പൗരത്വ രേഖയും നിര്‍ബന്ധമാക്കുന്ന ബില്ല് അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി

By: 600002 On: Feb 13, 2026, 8:18 AM


 

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പൗരത്വ തെളിവും നിര്‍ബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്' (SAVE America Act) അമേരിക്കന്‍ ജനപ്രതിനിധി സഭ (House of Representatives) പാസാക്കി.

ബില്ലിന് അനുകൂലമായി 218 വോട്ടുകളും എതിരായി 213 വോട്ടുകളും ലഭിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൊണ്ടുവന്ന ഈ ബില്ലിനെ ഹെന്റി ക്യൂല്ലര്‍ എന്ന ഒരു ഡെമോക്രാറ്റിക് അംഗം മാത്രമാണ് പിന്തുണച്ചത്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പൗരത്വ രേഖയും വോട്ട് ചെയ്യാന്‍ ഫോട്ടോ ഐഡിയും നിര്‍ബന്ധമാക്കുക വഴി തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കുക എന്നതാണ് റിപ്പബ്ലിക്കന്‍മാരുടെ വാദം. ഏകദേശം 80% ജനങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് ബില്ല് അവതരിപ്പിച്ച ചിപ്പ് റോയ് പറഞ്ഞു.

ഡെമോക്രാറ്റുകളുടെ നിലപാട്: വോട്ടിംഗ് അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. ഇത് വോട്ട് ചെയ്യുന്നതില്‍ നിന്ന് സാധാരണക്കാരെ തടയുന്ന 'ജിം ക്രോ' (ഖശാ ഇൃീം) കാലഘട്ടത്തിലെ നിയന്ത്രണങ്ങള്‍ക്ക് സമാനമാണെന്ന് സെനറ്റിലെ മൈനോറിറ്റി ലീഡര്‍ ചക് ഷുമര്‍ വിമര്‍ശിച്ചു.
ബില്ല് ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വരും. സെനറ്റില്‍ ബില്ല് പാസാക്കിയെടുക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.