അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയത് 6.8 കോടി വര്‍ഷം പഴക്കമുള്ള ഭീമന്‍ മുട്ട!

By: 600002 On: Feb 6, 2026, 11:55 AM



 


പി പി ചെറിയാന്‍

 

അന്റാര്‍ട്ടിക്ക: അന്റാര്‍ട്ടിക്കയിലെ സീമോര്‍ ഐലന്‍ഡില്‍ നിന്ന് 10 വര്‍ഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസില്‍, ഭീമന്‍ കടല്‍ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.'അന്റാര്‍ട്ടിക്കൂലിത്തസ് ബ്രാഡി'  എന്നാണ് ഈ ഫോസിലിന് നല്‍കിയിരിക്കുന്ന പേര്. ഇതിന് ഏകദേശം 6.8 കോടി വര്‍ഷം പഴക്കമുണ്ട്.

11 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള ഈ മുട്ട, കടുപ്പമുള്ള തോടിന് പകരം മൃദുവായ ആവരണത്തോടു  കൂടിയതാണ്. പാമ്പിന്‍ മുട്ടകളോട് ഇതിന് സാമ്യമുണ്ട്. പണ്ട് സമുദ്രങ്ങള്‍ ഭരിച്ചിരുന്ന മൊസാസര്‍  എന്ന കൂറ്റന്‍ കടല്‍ ഇഴജന്തുവിന്റേതാണ് ഈ മുട്ടയെന്ന് കരുതപ്പെടുന്നു.

ഈ പ്രദേശം പുരാതന കാലത്ത് കടല്‍ ജീവികള്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്ന ഒരിടമായിരുന്നു എന്നതിന്റെ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. ഭീമന്‍ ജീവികള്‍ കടുപ്പമുള്ള മുട്ടകള്‍ മാത്രമേ ഇടൂ എന്ന മുന്‍ധാരണയെ ഈ കണ്ടെത്തല്‍ തിരുത്തിക്കുറിച്ചു.