സൗത്ത് കരോലിനയില്‍ അഞ്ചാംപനി പടരുന്നു: 124 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

By: 600002 On: Jan 14, 2026, 9:43 AM


 

 

പി പി ചെറിയാന്‍

സൗത്ത് കരോലിന: സൗത്ത് കരോലിനയില്‍ അഞ്ചാംപനി പടരുന്ന സാഹചര്യത്തില്‍ 124 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 434 ആയി ഉയര്‍ന്നു.

രോഗബാധിതരില്‍ ഭൂരിഭാഗവും (398 പേര്‍) 17 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. അപ്സ്റ്റേറ്റ് മേഖലയിലാണ് പടര്‍ച്ച രൂക്ഷമായിരിക്കുന്നത്.

നിലവില്‍ 400-ലധികം ആളുകള്‍ ക്വാറന്റൈനിലും 17 പേര്‍ ഐസൊലേഷനിലും കഴിയുകയാണ്.

രോഗം ബാധിച്ച 434 പേരില്‍ 378 പേരും വാക്‌സിന്‍ എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. അഞ്ചാംപനിയെ തടയാന്‍ ങങഞ വാക്‌സിന്‍ രണ്ട് ഡോസ് എടുക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.

ജനുവരി 2-ന് കൊളംബിയയിലെ സൗത്ത് കരോലിന സ്റ്റേറ്റ് മ്യൂസിയം സന്ദര്‍ശിച്ചവര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.

പനി, ചുമ, ജലദോഷം, കണ്ണ് ചുവപ്പ് എന്നിവയ്ക്ക് പിന്നാലെ ശരീരത്തില്‍ തിണര്‍പ്പുകള്‍ ഉണ്ടാകുന്നതാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം. അയല്‍സംസ്ഥാനമായ നോര്‍ത്ത് കരോലിനയിലും അഞ്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.