സിറിയയില്‍ ഐസിസ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വന്‍ വ്യോമാക്രമണം; തിരിച്ചടിയെന്ന് ട്രംപ് ഭരണകൂടം

By: 600002 On: Jan 12, 2026, 11:15 AM


 


പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും സഖ്യസേനയും വന്‍തോതിലുള്ള വ്യോമാക്രമണം നടത്തി. 'ഓപ്പറേഷന്‍ ഹോക്കി സ്‌ട്രൈക്ക്' (Operation Hawkeye Strike) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയത്.

സിറിയയിലുടനീളമുള്ള 35-ലധികം കേന്ദ്രങ്ങളിലായി 90-ലേറെ കൃത്യതയാര്‍ന്ന മിസൈലുകള്‍  പ്രയോഗിച്ചു.
പങ്കെടുത്ത വിമാനങ്ങള്‍: എഫ്-15ഇ , എ-10 , എസി-130ജെ , എംക്യു-9  ഡ്രോണുകള്‍ എന്നിവയ്ക്ക് പുറമെ ജോര്‍ദാനിയന്‍ എഫ്-16 വിമാനങ്ങളും ആക്രമണത്തില്‍ പങ്കുചേര്‍ന്നു.

കഴിഞ്ഞ ഡിസംബര്‍ 13-ന് സിറിയയിലെ പാല്‍മിറയില്‍ ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു തര്‍ജ്ജമക്കാരനും കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയാണിത്.

അമേരിക്കന്‍ സൈനികരെ ഉപദ്രവിക്കുന്നവരെ ലോകത്തിന്റെ ഏത് കോണിലായാലും കണ്ടെത്തി വധിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് യുഎസ് സെന്‍ട്രല്‍ കമ്മ്യൂണിറ്റി നല്‍കിയിരിക്കുന്നത്. 'ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് പ്രതികാര പ്രഖ്യാപനമാണ്' എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്  സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2024 ഡിസംബറില്‍ ബഷര്‍ അല്‍ അസദ് ഭരണകൂടം വീണതിന് ശേഷം അഹമ്മദ് അല്‍ ഷറയുടെ നേതൃത്വത്തിലാണ് സിറിയന്‍ ഭരണം തുടരുന്നത്. ഐസിസ് സംഘങ്ങള്‍ സിറിയയില്‍ ദുര്‍ബലമായെങ്കിലും വടക്ക്-കിഴക്കന്‍ മേഖലകളില്‍ ഇപ്പോഴും സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.