അല്‍ ഫലാഹ് സര്‍വകലാശാലയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പത്ത് പേരെ കാണാനില്ലെന്ന് അന്വേഷണ ഏജസികളുടെ റിപ്പോര്‍ട്ട്. മൂന്ന് കശ്മീര്‍ സ്വദേശികളും കൂട്ടത്തിലുണ്ട്. ചെങ്കോട്ടയ്ക്ക് മുന്നിലെ സ്‌ഫോടനത്തിന്റെ ആസൂത്രകരായ ഡോക്ടര്‍മാര്‍ ഈ സര്‍വകലാശായുമായി ബന്ധമുള്ളവരായിരുന്നു.
കാണാതായവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഇവര്‍ക്ക് ഭീകരബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.