ഇന്ത്യന്‍ ഐടി കമ്പനികള്‍ H-1B വിസ റിക്രൂട്ട്മെന്റില്‍ നിന്ന് പിന്‍വാങ്ങുന്നു: യുഎസ് ഡാറ്റ

By: 600002 On: Nov 19, 2025, 1:48 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ പുതിയ H-1B വിസകള്‍ വഴി ജോലിക്കെടുക്കുന്നത് ഗണ്യമായി കുറച്ചതായി പുതിയ സര്‍ക്കാര്‍ ഡാറ്റയെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2025 സാമ്പത്തിക വര്‍ഷത്തില്‍ (FY 2025) പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ ആദ്യമായി ഫയല്‍ ചെയ്ത H-1B വിസ അപേക്ഷകളില്‍ 37% കുറവുണ്ടായി. ഏറ്റവും വലിയ ഏഴ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് 4,573 വിസകള്‍ മാത്രമാണ് ലഭിച്ചത്.

യുഎസില്‍ നേരിട്ട് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള ഇന്ത്യന്‍ ഐടി ഭീമന്മാരുടെ തന്ത്രപരമായ മാറ്റമാണ് ഈ കുറവിന് കാരണം. ഒ1ആ വിസകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.

H-1B വിസ നേടുന്നതില്‍ ഇതാദ്യമായി യുഎസ് ടെക് കമ്പനികള്‍ (ആമസോണ്‍, മെറ്റാ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍) ആദ്യ നാല് സ്ഥാനങ്ങള്‍ നേടി. ഇന്ത്യന്‍ കമ്പനികളില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) അഞ്ചാം സ്ഥാനത്താണ്.

അതേസമയം, ചിപ്പ് നിര്‍മ്മാണ മേഖലയ്ക്ക് വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒ1ആ പ്രോഗ്രാമിനെ വീണ്ടും ന്യായീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഈ വിസകള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.