സൗത്ത് കരോലിനയിലെ ഫയറിംഗ് സ്‌ക്വാഡ് സ്റ്റീഫന്‍ ബ്രയന്റിനെ വധശിക്ഷയ്ക്ക് വിധേയമാക്കി

By: 600002 On: Nov 18, 2025, 7:19 PM



 

പി പി ചെറിയാന്‍

കൊളംബിയ (സൗത്ത് കരോലിന): 2004-ല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫന്‍ ബ്രയന്റിനെ വെടിവെച്ച് കൊലപ്പെടുത്തി. സൗത്ത് കരോലിനയില്‍ വെടിവെയ്പ്പ് സ്‌ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്ന മൂന്നാമത്തെ തടവുകാരനാണ് 44-കാരനായ ബ്രയന്റ്.

 2008-ലാണ് മോഷണ പരമ്പരയ്ക്കിടെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്രയന്റ് കുറ്റം സമ്മതിച്ചത്.

വിഷം കുത്തിവെച്ചുള്ള ശിക്ഷയ്ക്ക് (Lethal Injection) പകരം വെടിവെച്ച് കൊലപ്പെടുത്തുന്ന രീതി (Firing Squad) തിരഞ്ഞെടുക്കാന്‍ ബ്രയന്റ് ആവശ്യപ്പെട്ടിരുന്നു. യു.എസില്‍, വെടിവെച്ച് കൊലപ്പെടുത്തല്‍ രീതിയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സൗത്ത് കരോലിന യൂട്ടയ്ക്ക് ഒപ്പമായി.

 2025 നവംബര്‍ 14-ന് വൈകുന്നേരം 6:05-ന് മരണം സ്ഥിരീകരിച്ചു. അവസാനമായി ഒന്നും പറയാനില്ലെന്ന് ഇയാള്‍ അറിയിച്ചു.

 ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഅടഉ) എന്ന മാനസിക പ്രശ്നമുണ്ടായിരുന്നുവെന്ന വാദം സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്.

ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ ഗവര്‍ണര്‍ ഹെന്റി മക്മാസ്റ്റര്‍ വിസമ്മതിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങളും ബ്രയന്റിന്റെ അഭിഭാഷകനും വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചു.