ബ്രിട്ടീഷ് കൊളംബിയൻ തീരത്ത് കണ്ടെത്തിയ സീ ഒട്ടേർസുകളുടെ ശരീരത്തിൽ ഗവേഷകർ വിഷാംശമുള്ള രാസവസ്തുക്കൾ കണ്ടെത്തി. നശിച്ചുപോകാത്ത ഈ രാസവസ്തുക്കളുടെ സാന്നിധ്യം, മേഖലയിലെ കടൽ ആവാസവ്യവസ്ഥയുടെ നിലനില്പിനെക്കുറിച്ച് വലിയ ആശങ്കയുണർത്തുകയാണ്. ഭക്ഷണ പായ്ക്കറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ,പാത്രങ്ങൾ എന്നിവയിൽ കാണപ്പെടുന്നവയാണ് ഈ രാസവസ്തുക്കൾ.
കപ്പൽ ചാലുകൾക്കും നഗരങ്ങൾക്കും സമീപം കാണുന്ന സീ ഒട്ടേർസുകളിൽ വിദൂര പ്രദേശങ്ങളിലുള്ളവയേക്കാൾ മൂന്നിരട്ടിയിലധികം വിഷാംശം ഉണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ (UBC) പഠനം പറയുന്നു. മാലിന്യങ്ങളുടെ പ്രധാന ഉറവിടം കരയിൽ നിന്നുള്ള മലിനീകരണം ആകാനുള്ള സാധ്യതയിലേക്കാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്. ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ രാസവസ്തുക്കളുടെ സാന്നിധ്യം, സീ ഒർട്ടേസുകളെ മാത്രമല്ല, തീരദേശത്തെ മൊത്തത്തിലുള്ള പാരിസ്ഥിതിക സുരക്ഷയെയും ബാധിക്കാൻ സാധ്യതയുണ്ട്.