ആൽബർട്ട യൂണിയൻ ഓഫ് പ്രൊവിൻഷ്യൽ എംപ്ലോയീസ് (AUPE)-ൻ്റെ കീഴിലുള്ള നഴ്സിങ് കെയർ ജീവനക്കാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു. വോട്ട് രേഖപ്പെടുത്തിയവരിൽ 98 ശതമാനം പേരും പണിമുടക്ക് നടപടിക്ക് പിന്തുണ അറിയിച്ചു. ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സുമാർ, ഹെൽത്ത് കെയർ എയ്ഡുകൾ എന്നിവർ ഉൾപ്പെടെ 16,000-ത്തോളം അംഗങ്ങളാണ് ആകെയുള്ളത്.
ശമ്പളമില്ലായ്മ, ജോലിസ്ഥലത്തെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ, പൊതുജനാരോഗ്യ സംവിധാനം നേരിടുന്ന വെല്ലുവിളികൾ എന്നിവയിൽ ജീവനക്കാർ അസംതൃപ്തരാണെന്ന് AUPE പ്രസിഡൻ്റ് സാന്ദ്ര അസോകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശമ്പള വർദ്ധനവ്, ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ആവശ്യപ്പെട്ടാണ് യൂണിയൻ പണിമുടക്ക് വോട്ട് നടത്തിയത്. ആൽബർട്ട ഹെൽത്ത് സർവ്വീസസുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഇരിക്കുകയാണ് എങ്കിലും, യൂണിയനും സർക്കാരും തമ്മിൽ ഒരു ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ നവംബർ 17 മുതൽ പണിമുടക്ക് അറിയിപ്പ് നൽകാൻ ജീവനക്കാർ തയ്യാറെടുത്തിരിക്കുകയാണ്. ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും AUPE നേതൃത്വം വ്യക്തമാക്കി.