ഇന്ത്യക്കാരനായ യാത്രക്കാരന്‍ രണ്ട് കൗമാരക്കാരെ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തിയതിനെ തുടര്‍ന്ന് വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടു 

By: 600002 On: Oct 29, 2025, 11:48 AM



 

പി പി ചെറിയാന്‍

ബോസ്റ്റണ്‍ :ലൂഫ്താന്‍സാ വിമാനം ചികാഗോ നിന്ന് ജര്‍മ്മനിയിലേക് പറക്കുമ്പോള്‍ ഇന്ത്യക്കാരനായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) രണ്ട് കൗമാരക്കാരെ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ  അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതിന് കേസെടുത്തു.
ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെ വിമാനത്താവളത്തില്‍ ലുഫ്താന്‍സ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്.

ശനിയാഴ്ചയാണ് ഷിക്കാഗോയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തില്‍ ഒരാള്‍ രണ്ട് കൗമാരക്കാരെ ലോഹ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബോസ്റ്റണില്‍ ലാന്‍ഡ് ചെയ്യാന്‍ വഴിതിരിച്ചുവിട്ടത്.

ഇന്ത്യക്കാരനായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) 17 വയസ്സുള്ള ഒരു യാത്രക്കാരനെ തോളില്‍ കുത്തിയതിനു ശേഷം അതേ ഫോര്‍ക്ക് ഉപയോഗിച്ച് 17 വയസ്സുള്ള രണ്ടാമത്തെ യാത്രക്കാരനെ തലയുടെ പിന്നില്‍ കുത്തിയതായി ആരോപിക്കപ്പെടുന്നു.
മസാച്യുസെറ്റ്‌സ് യുഎസ് അറ്റോര്‍ണി ഓഫീസ് പ്രകാരം ഇന്ത്യക്കാരനായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളിക്കെതിരെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശാരീരികമായി ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതിന് ഇയാള്‍ക്കെതിരെ ഒരു കുറ്റം ചുമത്തിയിട്ടുണ്ട്.

ഫ്‌ളൈറ്റ് ക്രൂ അംഗങ്ങള്‍ ഉസിരിപ്പള്ളിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, അയാള്‍ കൈ ഉയര്‍ത്തി, വിരലുകള്‍ കൊണ്ട് ഒരു തോക്ക് രൂപപ്പെടുത്തി, അത് വായില്‍ തിരുകി, ഒരു സാങ്കല്‍പ്പിക ട്രിഗര്‍ വലിച്ചതായി ആരോപിക്കപ്പെടുന്നു. തൊട്ടുപിന്നാലെ, ഉസിരിപ്പള്ളി ഇടതുവശത്തുള്ള ഒരു സ്ത്രീ യാത്രക്കാരിയുടെ നേരെ തിരിഞ്ഞ് കൈകൊണ്ട് അവളെ അടിച്ചു. ഉസിരിപ്പള്ളി ഒരു ഫ്‌ലൈറ്റ് ക്രൂ അംഗത്തെ അടിക്കാന്‍ ശ്രമിച്ചതായും ആരോപിക്കപ്പെടുന്നു.

ഫ്‌ലൈറ്റ് ലോഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തയുടനെ ഉസിരിപ്പള്ളിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.