ശ്വാസകോശ ആർബുദം ഇനി നേരത്തെ കണ്ടെത്താനാകും. ഇതിനായുള്ള സാങ്കേതിക വിധ്യ ഇന്ത്യയിലും കണ്ടെത്തിയിരിക്കുകയാണ്. . ജോൺസൺ & ജോൺസൺ മെഡ്‌ടെകും ക്യൂറെ എ ഐ.യും ചേർന്നാണ് നൂതന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഡിക്കൽ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിലൂടെ ശ്വാസകോശ അർബുദത്തെ ചികിത്സിക്കാവുന്ന ഘട്ടത്തിൽ തന്നെ തിരിച്ചയാനാകും. എക്‌സ്-റേ & സിടി സ്‌കാനുകളുടെ രീതികളിൽ കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തി ശ്വാസകോശത്തിലെ മാരകമായേക്കാവുന്ന നോഡ്യൂളുകൾ കണ്ടെത്താനുള്ള വഴി തുറന്ന് കൊടുക്കുകയാണ് ജോൺസൺ & ജോൺസൺ മെഡ്‌ടെക് ഇന്ത്യയും ക്യൂറെ എ ഐയും.
ഇന്ത്യയിലെ വിവിധ ഇടങ്ങളിലുള്ള പ്രമുഖ ആശുപത്രികളിൽ ക്യൂറെ എ ഐയുടെ നേതൃത്വത്തിലുള്ള ഇൻസിഡന്‍റൽ പൾമണറി നോഡ്യൂൾ (ഐപിഎൻ) ഡിറ്റക്ഷൻ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രോഗം നേരത്തെ കണ്ടെത്തൽ, ട്രയേജിംഗ്, തുടർ ചികിത്സകൾ എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്ന സംയോജിത സ്‌ക്രീനിംഗ് ഹബ്ബുകളായി ഈ ക്ലിനിക്കുകൾ പ്രവർത്തിക്കും. ഇന്ത്യയിലെ 10 ഹബ് മെഡിക്കൽ സെന്‍ററുകളിൽ ഉടൻ തന്നെ ഇതിന്‍റെ പ്രവർത്തനം ആരംഭിക്കും. 20 സപ്പോർട്ടിംഗ് സ്‌പോക്ക് സൈറ്റുകളും കൂടി ഇതിൽ ഉൾപ്പെടുത്തും. തമിഴ്‌നാട്ടിലെ നാമക്കലിലുള്ള തങ്കം കാൻസർ സെന്‍ററിലാണ് ആദ്യത്തെ ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.