ഓട്ടവയിലെ ഇന്ത്യൻ വിദ്യാർത്ഥിനി വൻഷിക സൈനിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആശങ്ക അറിയിച്ച് കുടുംബം. പോലീസിൽ നിന്ന് കൂടുതൽ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും മരണവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പറയുന്നില്ലെന്ന് വൻഷികയുടെ കുടുംബാം പറയുന്നു. അൽഗോൺക്വിൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നു 21 വയസ്സുള്ള വൻഷിക.
മരണത്തെക്കുറിച്ചും മുതദേഹം കണ്ടെത്തിയതിനെക്കുറിച്ചും പോലീസിൽ നിന്ന് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ലഭിച്ചതെന്ന് കുടുംബാംഗമായ രമൺദീപ് കൌർ പറയുന്നു. ഏപ്രിൽ 26 നാണ് വൻഷിക സൈനിയെ കാണാതായതായി വടക്കേ ഇന്ത്യയിലുള്ള കുടുംബം അറിഞ്ഞത്. ഏപ്രിൽ 28 ന് വൻഷികയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഓട്ടവ പൊലീസ് അറിയിച്ചു. ഏപ്രിൽ 29 ന് ഡിക്ക് ബെൽ പാർക്കിൽ 20 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നുവെന്നും അവരുടെ മരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സൈനിയുടെ മരണ സാഹചര്യങ്ങളെക്കുറിച്ച് കുടുംബത്തിന് പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് ലഭിച്ചതെന്ന് രമൺദീപ് കൌർ പറഞ്ഞു. ബ്രിട്ടാനിയ ബീച്ചിലും ഡിക്ക് ബെൽ പാർക്കിലും അവളെ കണ്ടെത്തിയെന്നും വെള്ളത്തിൽ നിന്നാണ് ശരീരം ലഭിച്ചതെന്നും ഒപിഎസ് വ്യത്യസ്ത സമയങ്ങളിൽ പറഞ്ഞിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. സൈനിയുടെ മൃതദേഹം എപ്പോൾ, എവിടെ നിന്ന് കണ്ടെത്തി എന്നതിന് പുറമേ, സൈനി ആ രാത്രിയിൽ തൻ്റെ അപ്പാർട്ട്മെൻ്റ് വിട്ടുപോയത് എന്തിനാണെന്നും പിന്നീട് അവൾക്ക് എന്ത് സംഭവിച്ചു എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വേണമെന്നും ആണ് കുടുംബം ആവശ്യപ്പെട്ടുന്നത്