കാനഡയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സൈനിക നടപടിയിലൂടെ കാനഡയെ കൂട്ടിച്ചേർക്കാൻ ഒരു സാധ്യതയും ഇല്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഗ്രീൻലാൻഡിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ആ സാധ്യത തള്ളിക്കളയുന്നില്ല. എൻബിസിയുടെ മീറ്റ് ദി പ്രസ് വിത്ത് ക്രിസ്റ്റൻ വെൽക്കറിന് ഞായറാഴ്ച നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പരാമർശം.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും നിലവിലുള്ള വ്യാപാര തർക്കങ്ങളും മുതൽ അമേരിക്കയുടെ ഭൂവിസ്തൃതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ട്രംപ് വിശദീകരിച്ചു. കാനഡയെ "51-ാമത്തെ സംസ്ഥാനം" ആക്കുക എന്ന ആശയം ട്രംപ് നേരത്തേ തന്നെ പലതവണ മുന്നോട്ടുവച്ചിട്ടുണ്ട് . എതിർപ്പുകൾക്കിടയിലും, ട്രംപ് ആ ആശയത്തിൽ നിന്ന് പിന്മാറിയിട്ടില്ല. പക്ഷെ സൈനിക നടപടിയിലൂടെ കാനഡ പിടിച്ചെടുക്കുന്ന ഒരു സാഹചര്യം ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കുന്നു.
കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ച ഏതാനും ദിവസങ്ങൾക്കകം നടക്കാതിരിക്കെയാണ് ട്രംപിൻ്റെ പരാമർശം. കാർണിയുമായി സൗഹൃദപരമായി സംസാരിച്ചതായും കാർണി വളരെ നല്ല മനുഷ്യനാണ് എന്നും ട്രംപ് പറഞ്ഞു