സംസ്കാരച്ചെലവ് വഹിക്കാൻ തയ്യാറാകാതെ, ജപ്പാൻ സ്വദേശി പിതാവിന്റെ മൃതദേഹം രണ്ടു വർഷക്കാലം വീട്ടിലെ വാർഡ്രോബിൽ ഒളിപ്പിച്ചു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ശവസംസ്കാര ചടങ്ങുകൾക്ക് പണം ധാരാളമായി ചെലവാക്കേണ്ടി വരും എന്ന് കരുതിയാണ് ഇയാൾ ഇത്തരത്തിൽ പ്രവർത്തിച്ചത്.
ശവസംസ്കാര ചടങ്ങുകൾ വളരെയധികം ചിലവേറിയതായതിനാലാണ് താൻ പിതാവിൻറെ മരണം മറച്ചുവെക്കുകയും സംസ്കരിക്കാൻ തയ്യാറാകാതെ ഇരിക്കുകയും ചെയ്തതെന്നും ഇയാൾ പറഞ്ഞു. പിതാവിന്റെ മരണശേഷവും സുസുക്കി തുടർച്ചയായി പിതാവിൻറെ പെൻഷൻ കൈപ്പറ്റിയിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ഇപ്പോൾ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം ജപ്പാനിലെ ശവസംസ്കാരച്ചെലവ് ശരാശരി 1.3 ദശലക്ഷം യെൻ (യുഎസ് ഡോളർ 8,900) ആണ്. ഇന്ത്യൻ രൂപയിൽ 7 ലക്ഷത്തോളം വരും ഇത്.