കാനഡ വിട്ട് തീവ്രവാദ സംഘടനയിൽ ചേരാൻ ശ്രമിച്ചതായി ആരോപിക്കപ്പെട്ട ഒൻ്റാരിയോ സ്വദേശിയെ ആർസിഎംപി അറസ്റ്റ് ചെയ്തു. 32 വയസുള്ള യുവാവിനെയാണ് അറസ്റ്റു ചെയ്തത്. ഏപ്രിൽ 20 ന് ബ്രാംപ്ടണിലെ കോടതിയിൽ പ്രതിയെ ഹാജരാക്കി. ഇയാൾ ഇപ്പോഴും കസ്റ്റഡിയിലാണ്.
യുവാവിൻ്റെ ഐഡൻ്റിറ്റിയും, ഒപ്പം കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഭീകരവാദം, വിദേശ ഇടപെടലുകൾ, തുടങ്ങി കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ആർസിഎംപിക്ക് അധികാരമുണ്ട് എന്ന് ആർസിഎംപി ഒരു പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാ കുറ്റകൃത്യ നിയമപ്രകാരം തങ്ങൾക്ക് ഇതിന് അധികാരമുണ്ടെന്നും ആർസിഎംപി പ്രസ്താവനയിൽ അറിയിച്ചു.