ടൊറൻ്റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ ഉണ്ടായ തർക്കത്തിനിടെ യുവാവ് പോലീസിൻ്റെ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് പീൽ റീജിയണൽ പോലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 30 വയസ്സുള്ള യുവാവ് മരിച്ചത്.
ഒന്നാം ടെർമിനലിൽ വാക്കുതർക്കം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. വാക്കുതർക്കം പരിഹരിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ, കൂട്ടത്തിൽ ഒരാൾ പൊലീസിന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു എന്ന് റീജിയണൽ പോലീസ് മേധാവി നിഷാൻ ദുരൈയപ്പ പറഞ്ഞു..
തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് യുവാവ് വെടിയേറ്റ് മരിച്ചത്. ആൾ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും എസ്‌ഐയു കൂട്ടിച്ചേർത്തു. രണ്ട് ഉദ്യോഗസ്ഥരാണ് യുവാവിന് നേരെ വെടിയുതിർത്തതെന്ന് പോലീസ് മേധാവി പറഞ്ഞു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് എസ്‌ഐയു ആദ്യം പറഞ്ഞത്. പിന്നീടത് രണ്ട് പേർ എന്ന് തിരുത്തുകയായിരുന്നു. എസ്‌ഐയുവിൻ്റെ ഇടപെടലും സമാന്തര അന്വേഷണവും ഉള്ളതു കൊണ്ട് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ അന്വോഷണത്തോട് സഹകരിക്കുന്നുണ്ട് എന്നും ദുരൈയപ്പ പറഞ്ഞു. ഒട്ടേറെപ്പേർ സാക്ഷകളായുള്ളതിന് പുറമെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളും ഉണ്ട്. ഇതെല്ലാം അന്വേഷണത്തിന് ഉപയോഗപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.