ഡിയോറിയ: ഉത്തർപ്രദേശിലെ ഡിയോറിയയിൽ സ്യൂട്ട്കേസിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ കൊടും ക്രൂരതയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് യുപിയിലെ ഡിയോറിയയിൽ പക്കാരി ചാപ്പർ പട്ഖൗളി ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ നിന്നും യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നൗഷാദ് (30) എന്ന യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. നൗഷാദിനെ ഭാര്യ റസിയ സുൽത്താന(30)യും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി വയലിൽ ഉപക്ഷേക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ട്രോളിയുടെ മോഡലാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.
ഇന്നലെ വയലിൽ ജോലിക്കെത്തിയവരാണ് ദുരൂഹ സാഹചര്യത്തിൽ സ്യൂട്ട് കേസ് കണ്ടത്. തുറന്ന് നോക്കിയപ്പോൾ യുവാവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം ആളെ തിരിച്ചറിയാനായില്ല. സ്യൂട്ട് കേസിലെ മോഡൽ വെച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടത് നൗഷാദ് ആണെന്ന് തിരിച്ചറിയുന്നത്. ഭാര്യയെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ യുവതി താനും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. പ്രതികളായ. റോമനും ഹിമാൻഷുവും ഡ്രൈവർമാരാണ്. രാത്രി ഒരു എസ്‌യുവി വാഹനത്തിലെത്തിയ ഇരുവരും നൗഷാദിന്‍റെ മൃതദേഹം വയലിൽ കൊണ്ടിട്ട ശേഷം ഒളിവിൽ പോയി. പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.