കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തിനിടെ, മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രീമിയർമാരുടെ സംഘം . കാനഡ യുഎസിൽ ചേരണമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദങ്ങളെക്കുറിച്ച് പ്രീമിയർമാർ ആശങ്ക അറിയിച്ചെന്ന് ബിസി പ്രീമിയർ ഡേവിഡ് എബി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാനഡയ്‌ക്കെതിരായ ട്രംപിൻ്റെ ഇരട്ട താരിഫ് ഭീഷണികൾക്കെതിരെ നിലപാട് അറിയിക്കാനാണ് 13 പ്രീമിയർമാരും യു എസിൽ എത്തിയത്. കാലാവസ്ഥാ വ്യതിയാനം കാരണം പിഇഐ പ്രീമിയർ ഡെന്നിസ് കിംഗിനും നോവ സ്കോഷ്യ പ്രീമിയർ ടിം ഹൂസ്റ്റണും നേരത്തെ പോകേണ്ടിവന്നിരുന്നു. ബാക്കിയുള്ള പ്രീമിയർമാർ ട്രംപിന്റെ നിയമനിർമ്മാണ കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ബ്ലെയറുമായും ട്രംപിന്റെ പേഴ്‌സണൽ ഡയറക്ടർ സെർജിയോ ഗോറുമായും കൂടിക്കാഴ്ച നടത്തി. പ്രീമിയർമാരുമായുള്ള കൂടിക്കാഴ്ച ആഹ്ലാദകരമായിരുന്നു എന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ബ്ലെയർ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ കാനഡ 51ആമത്തെ സംസ്ഥാനമാകില്ലെന്ന് ഒരിക്കലും സമ്മതിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.