പി പി ചെറിയാൻ ഡാളസ്
ഹ്യൂസ്റ്റൺ :മയക്കുമരുന്ന് കഴിക്കുന്ന എലികൾ പോലീസ് തെളിവ് മുറിയിലേക്ക് അതിക്രമിച്ച് കയറി കോക്കും കഞ്ചാവും കഴിക്കുന്നു. ഇതു നൂറുകണക്കിന് കേസുകൾ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതായി ഹ്യൂസ്റ്റൺ മേയറായ ജോൺ വിറ്റ്മയർ ഒരു പത്രസമ്മേളനത്തിൽ ലളിതമായി പറഞ്ഞു: ‘ഞങ്ങളുടെ കൈവശം 400,000 പൗണ്ട് കഞ്ചാവ് സംഭരണത്തിലുണ്ട്,നഗരത്തിലെ പോലീസ് തെളിവ് മുറിയിലെ മരിജുവാന മുതൽ സൈക്കഡെലിക് കൂണുകൾ വരെ എലികൾ മാത്രമാണ് ആസ്വദിക്കുന്നത്.
ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിലെ ജനറൽ കൗൺസൽ ജോഷ്വ റെയ്സ് പറഞ്ഞു: ‘1200 ട്രാവിസിലെ നാർക്കോട്ടിക് എവിഡൻസ് റൂമിന് എലികളുമായി ഒരുപ്രശനം ഉണ്ടെന്ന് കഴിഞ്ഞ ആഴ്ച ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസിനെ അറിയിച്ചിരുന്നു
ഒക്ടോബറിലാണ് ഇത് ആദ്യം ഒരു പ്രശ്നമായി മാറിയത്, മയക്കുമരുന്നിന് അടിമകളായ എലികളെ മയക്കുമരുന്നുകളിൽ നിന്ന് അകറ്റാൻ പ്രൊഫഷണൽ എക്സ്റ്റെർമിനേറ്റർമാർക്ക് പോലും കഴിഞ്ഞില്ല.
പ്രശ്നം കൂടുതൽ വ്യക്തമാക്കുന്നതിന്, ഹ്യൂസ്റ്റൺ പോലീസ് മേധാവി ജെ. നോയ് ഡയസ് 1996-ൽ ലോക്കപ്പിൽ ഉണ്ടായിരുന്ന ഒരു കൊക്കെയ്ൻ തെളിവിലേക്ക് വിരൽ ചൂണ്ടി.ഹൂസ്റ്റൺ 1.2 ദശലക്ഷം തെളിവുകൾ നഗരത്തിലെ ഒരു തെളിവ് മുറിയിലും രണ്ടാമത്തെ വെയർഹൗസിലും സൂക്ഷിക്കുന്നു.
വർഷങ്ങളായി കണ്ടുകെട്ടിയ ലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നുകൾ ഈ തെളിവുകളിൽ ഉൾപ്പെടുന്നു.മയക്കുമരുന്ന് തെളിവുകൾ സൂക്ഷിക്കുന്ന രീതിയെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ഇത് ഉന്നത നഗര ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു .
ഇത് ഒരു ഹ്യൂസ്റ്റൺ പ്രശ്‌നം മാത്രമല്ല, ഒരു ദേശീയ പ്രശ്‌നമാണെന്ന് റെയ്സ് പറഞ്ഞു. 1990 മുതൽ ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.