കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗുരുതര ശ്വാസകോശ രോഗം പടർന്നത് ക്രൂയിസ് കപ്പലുകളിലെ സ്വകാര്യ ഹോട്ട് ടബ്ബുകളിൽ നിന്ന്

By: 600007 On: Oct 30, 2024, 9:51 AM

കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗുരുതര ശ്വാസകോശ രോഗമായ ലെജിയോനെയേഴ്സ് പൊട്ടിപ്പുറപ്പെട്ടത്  രണ്ട് ക്രൂയിസ് കപ്പലുകളിലെ സ്വകാര്യ ഹോട്ട് ടബ്ബുകളിൽ നിന്നെന്ന് സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ്  പ്രിവൻഷൻ[സിഡിസി]. 2022 നവംബറിനും 2024 ജൂലൈയ്ക്കും ഇടയിൽ 12 പേർക്കാണ് കാനഡയിൽ രോഗം ബാധിച്ചത്. ഇതിൽ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നെങ്കിലും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. 
 
യൂറോപ്യൻ, കരീബിയൻ, മെഡിറ്ററേനിയൻ റൂട്ടുകളിലുള്ള രണ്ട് ക്രൂയിസ് കപ്പലുകളിൽ നിന്നാണ് രോഗബാധ ഉണ്ടായത്. എന്നാൽ കപ്പലുകളുടെ പേരുകൾ പുറത്ത് വിടാൻ സിഡിസി തയ്യാറായില്ല.ഒരു കപ്പലിലെ പത്ത് ഹോട് ടബ്ബുകളിൽ ആറിലും രോഗകാരണമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് രണ്ട് കപ്പലുകളിലെയും ഹോട് ടബ്ബുകൾ വൃത്തിയാക്കാൻ സിഡിസി ആവശ്യപ്പെട്ടു. സാധാരണയായി നാല്പത് വയസ്സിൽ താഴെയുള്ളവരെയാണ്  ലെജിയോനെയേഴ്സ് രോഗം ബാധിക്കാറുള്ളത്.