ഹൂസ്റ്റണിൽ തോക്കുമായി കളിക്കുന്നതിനിടയിൽ ഒരു വീട്ടിലെ രണ്ടു കുട്ടികൾ വെടിയേറ്റു മരിച്ചു

By: 600084 On: Aug 9, 2024, 4:34 PM

പി പി ചെറിയാൻ, ഡാളസ് 

ഹൂസ്റ്റൺ : ഹ്യൂസ്റ്റണിലെ കുടുംബത്തിന് ഒരു ദിവസം നഷ്ടപെട്ടത് രണ്ട് കുട്ടികളെ. ഒരാൾ അബദ്ധത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു, മറ്റൊരാൾ അസ്വസ്ഥനായി, ബുധനാഴ്ച രാത്രി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു, പോലീസ് പറയുന്നു.

17 വയസ്സുകാരന്റെ തോക്കിൽ നിന്നും വെടിയേറ്റ് 11കാരനാണു കൊല്ലപ്പെട്ടത്, പതിനേഴുക്കാരൻ പിന്നീട് സ്വന്തം ജീവൻ എടുക്കുകയായിരുന്നു.

പോലീസ് പറയുന്നതനുസരിച്ച് എല്ലാം സംഭവിച്ചത് ഇങ്ങനെയാണ്: വടക്കുകിഴക്കൻ ഹൂസ്റ്റണിലെ ഹാർഡി സെൻ്റ് സമീപമുള്ള ആർട്ടോ സെൻ്റ് എന്ന സ്ഥലത്തെ ഒരു അപ്പാർട്ട്മെൻ്റിൽ ബന്ധുക്കളായ മറ്റ് മൂന്ന് കുട്ടികളുമായി ഒരു 17 വയസ്സുകാരനും ഉണ്ടായിരുന്നു. പതിനേഴുകാരൻ തൻ്റെ സഹോദരങ്ങളെ കാണിക്കാൻ തോക്ക് പുറത്തെടുത്തു. അബദ്ധത്തിൽ ഇളയ കുട്ടികളിൽ പത്തു വയസ്സുകാരൻ ട്രിഗർ വലിക്കുകയും 11 വയസ്സുള്ള ആൺകുട്ടികു വെടിയേൽകുകയുമായിരുന്നു. സംഭവസമയത്ത് കുട്ടികളുടെ മാതാപിതാക്കൾ സ്വീകരണമുറിയിൽ ഉണ്ടായിരുന്നു, 17കാരന്റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പരിഭ്രാന്തനായ  പതിനേഴുകാരൻ തോക്കുമായി പുറത്തെ വനപ്രദേശത്തേക്ക് ഓടി. ഇയാളെ സമാധാനിപ്പിക്കാൻ  ശ്രമിച്ചെങ്കിലും യുവാവ് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. പിന്നീട് പ്രാദേശിക ആശുപത്രിയിൽ വച്ച് മരിച്ചു. “ഇന്ന് രാത്രി ഈ കുടുംബത്തിന് ഇത് വളരെ ദാരുണമായ രംഗമാണ്,” അസിസ്റ്റൻ്റ് ചീഫ് കീത്ത് സീഫസ് പറഞ്ഞു.

"ഞങ്ങളുടെ അനുശോചനം കുടുംബത്തെ അറിയിക്കുന്നു, കുടുംബം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ബുധനാഴ്ച വൈകിയാണ് തോക്ക് വീടിനുള്ളിൽ ഉണ്ടായിരുന്നതാണോ അതോ കൗമാരക്കാരന് മറ്റെവിടെയെങ്കിലും ലഭിച്ചതാണോയെന്ന് കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നുണ്ടെന്നും സീഫസ് പറഞ്ഞു.