അൽ മവാസി: ദക്ഷിണ ഗാസയിലെ അൽ മവാസിയിൽ സാധാരണക്കാരുടെ അഭയകേന്ദ്രമായി ഇസ്രയേൽ അംഗീകരിച്ചിരുന്ന മേഖലയിൽ ഇസ്രയേൽ ആക്രമണത്തിൽ 70 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിലെ പ്രമുഖരെ ലക്ഷ്യമിട്ട് ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിലാണ് 70ലേറെ പാലസ്തീൻകാർ കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണ സമയത്ത് മേഖലയിൽ സാധാരണക്കാർ ഉണ്ടായിരുന്നില്ലെന്നാണ് ഇസ്രയേൽ വാദിക്കുന്നത്. അതേസമയം ഇസ്രയേലിന്‍റെ അവകാശവാദം നുണയെന്നും തെറ്റിനെ ന്യായീകരിക്കാനാണ് ശ്രമമെന്നുമാണ് ഹമാസ് വക്താക്കൾ വിശദമാക്കുന്നത്.