നോപ്പാളില്‍ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 63 യാത്രക്കാരുമായി പോയ രണ്ടു ബസുകള്‍ നദിയില്‍ പതിച്ച് ഒഴുകി പോയി

By: 600007 On: Jul 12, 2024, 5:19 PM

 

നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ 63 യാത്രക്കാരുമായി പോയ രണ്ട് ബസുകള്‍ ത്രിശൂലി നദിയിലേക്ക് പതിച്ച് ഒഴുകിപ്പോയി. പുലര്‍ച്ചെ 3:30 ഓടെ കാഠ്മണ്ഡുവിലേക്കുള്ള യാത്രക്കാരുമായി പോയ എയ്ഞ്ചല്‍ ബസും ഗണപതി ഡീലക്‌സുമാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒഴുകി പോയത്. പ്രദേശമാകെ രാത്രി മുഴുവന്‍ പെയ്തത് കനത്ത മഴയാണ് . മൂന്ന് പേര്‍ അതി സാഹസകമായി നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്, അവര്‍ ബസില്‍ നിന്ന് ചാടി കരയിലേക്ക് നീന്തുകയായിരുന്നു, നാട്ടുകാര്‍ അവരെ കണ്ടെത്തി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ഹൈവേയിലൂടെ സഞ്ചരിച്ച ബസിലൂടെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് താഴ്ചയിലുള്ള ത്രീശൂല്‍ നദിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ചിത്വാന്‍ ചീഫ് ജില്ലാ ഓഫീസര്‍ ഇന്ദ്രദേവ് യാദവ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പ്രാഥമിക വിവരം അനുസരിച്ച്, രണ്ട് ബസുകളിലും ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ആകെ 63 പേര്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ 3:30 ഓടെയാണ് മണ്ണിടിച്ചിലില്‍ ബസുകള്‍ ഒഴുകിയെത്തിയത്. ഞങ്ങള്‍ സംഭവസ്ഥലത്തുണ്ടെന്നും തിരച്ചില്‍ നടക്കുന്നതായും, നിര്‍ത്താതെ പെയ്യുന്ന മഴ തടസ്സപ്പെടുത്തുന്നു. കാണാതായ ബസുകള്‍ക്കായി തിരയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും യാദവ് എഎന്‍ഐയോട് പറഞ്ഞു